അക്ഷരങ്ങൾ മുടിയിൽ ചൂടാൻ മാത്രമുള്ളതത്രേ
അവിടെ നിന്ന് തലച്ചോറിലേക്കും പിന്നെ ഹൃദയത്തിലേക്കും
ഇരച്ചു കയറുന്ന അക്ഷരങ്ങളെ
അവർ വേട്ടയാടി വെടി വെച്ച് കൊല്ലും .
"ഇനിയീ കൊയിക്കോട്ടങ്ങാടീലെ ചുവരുകളൊന്നും പൂക്കില്ല" .
അതുകണ്ട് പരിഹസിച്ചു തലയെടുപ്പോടെ നില്ക്കും,
നഗരത്തിന്റെ പ്രതിച്ചായ മാറ്റാൻ
'കാലഹരണപ്പെട്ട' വഴിയോരക്കച്ചവടക്കാർ തുടച്ചു നീക്കപ്പെടും.
റെയിൽവേ സ്റ്റേഷനും ബസ് സ്ടാന്റും കിടപ്പറയാക്കുന്നവര്‍ക്ക്
ചവറ്റുകുട്ടയിൽ വീടൊരുക്കും.
ഉയരുന്ന ശബ്ദങ്ങളെ കുത്തിനു പിടിച്ചു അവർ ജയിലിലടക്കും
പാതയോരത്ത് ബൂട്ടുകളുടെയും മോട്ടോർ വാഹനങ്ങളുടെയും
ശബ്ദം മാത്രം കേൾക്കും
വിലക്കപ്പെട്ട ആകാശത്തിലേക്ക് പറക്കുന്നവരെ
നിരീക്ഷിക്കാൻ അവർ ശരീരത്തിൽ വരെ ക്യാമറകൾ വെക്കും
അതിനപ്പുറതെക്ക് പറക്കുന്നവരെ ചിറകരിഞ്ഞു വീഴ്ത്തും .
ഇവിടം വരെയാണ് നമ്മുടെ ആകാശം,നമ്മളും പറയും
ഒടുവിൽ ...
അനുസരണയുള്ള നല്ല കുട്ടികളായി
അനുസരണയുള്ള നല്ല കുട്ടികളായി
തടവറക്കുള്ളിലെ സ്വാതന്ത്ര്യം നുണഞ്ഞു
നമ്മളവർക്ക് വിരുന്നൊരുക്കും.
No comments:
Post a Comment